ചെന്നൈ : ജയിൽമോചിതയായ വികെ ശശികല ഇന്ന് ചെന്നൈയിലെത്തും. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബെംഗളൂരുവിലെ റിസോർട്ടിൽ ക്വാറന്റെയ്നിൽ കഴിയുകയായിരുന്നു ശശികല. ക്വാറന്റെയ്ൻ പൂർത്തിയായതോടെയാണ് ഇന്ന് ചെന്നൈയിലേക്ക് പുറപ്പെടുന്നത്. ഇന്ന് രാവിലെ 9.30ഓടെ ബെംഗളൂരുവിൽ നിന്നും ശശികല ചെന്നൈയിലേക്ക് പുറപ്പെടും.
അതേസമയം തന്നെ ശശികലയുടെ തിരിച്ചുവരവ് ശക്‌തിപ്രകടനമാക്കി മാറ്റുന്നത് തടയുന്നതിനാവശ്യമായ നടപടികളുമായി അണ്ണാ ഡിഎംകെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ശശികലയും അനന്തരവന്‍ ടിടിവി ദിനകരനും പദ്ധതിയിട്ടിട്ടുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ ഡിജിപിക്കു പരാതി നല്‍കി.
ഇന്ന് ചെന്നൈയിൽ തിരികെയെത്തുന്നതോടെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 12 ഇടങ്ങളിലായി ശശികല ഇന്ന് അണ്ണാ ഡിഎംകെ പതാക ഉയർത്താൻ സാധ്യതയുണ്ട്. എന്നാൽ ഇത് അനുവദിക്കരുതെന്ന ആവശ്യം മന്ത്രിമാർക്കിടയിൽ ശക്‌തമാണ്. അതിനാൽ തന്നെ പതാക ഉയർത്തുന്നത് തടയണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അവർ പരാതി നൽകിയിട്ടുണ്ട്. കൂടാതെ ചെന്നൈയിൽ സ്വീകരണ ഘോഷയാത്ര നടത്തുന്നതിനായി പോലീസും അനുമതി നൽകിയിട്ടില്ല.
Read also : ഓരോ 5 വർഷം കൂടുമ്പോഴും കേരളത്തെ കൊള്ളയടിക്കാൻ കോൺഗ്രസ്-ഇടത് കരാറെന്ന് മോദി