ലഖ്‌നൗ: യുപിയിലെ കോണ്‍ഗ്രസ് റായ്ബറേലിയില്‍ നിന്നുള്ള വിമത എംഎല്‍എ അദിതി സിംഗ് ബിജെപിയിലേക്ക് ചേക്കേറി. കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസിന്റെ നിരന്തര വിമര്‍ശകയാണ് അദിതി. നിരവധി തവണ നിയമസഭയില്‍ യോഗി ആദിത്യനാഥ് സർക്കാരിന് അനുകൂലമായ നിലപാടും അദിതി സ്വീകരിച്ചിരുന്നു.
കഴിഞ്ഞ മേയ് മാസത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ നിന്ന് അദിതിയെ മാറ്റിയിരുന്നു. കൂടാതെ എംഎല്‍എ സ്‌ഥാനത്ത് നിന്ന് അയോഗ്യയാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും സ്‌പീക്കർ നടപടി എടുത്തിരുന്നില്ല.
ജിതിന്‍ പ്രസാദയ്‌ക്ക് ശേഷം കോണ്‍ഗ്രസ് വിടുന്ന യുപിയിലെ ഉയര്‍ന്ന നേതാവാണ് അദിതി. കോണ്‍ഗ്രസിന് ശക്‌തമായ സ്വാധീനമുള്ള മണ്ഡലത്തിൽ നിന്നുള്ള അദിതിയുടെ കൂറുമാറ്റം പാര്‍ട്ടിക്ക് തിരിച്ചടിയാകും എന്നാണ് നിരീക്ഷണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്‌തിയുമായ അഖിലേഷ് സിംഗിന്റെ മകളാണ് അദിതി.
Read also: റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാക്കും; രാജസ്‌ഥാൻ മന്ത്രി