തിരുവനന്തപുരം: പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നത് നിരോധിക്കണമെന്ന് ശുപാർശ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപ്പിക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന പറന്നത് വിവാദമായ പശ്‌ചാത്തലത്തിലാണ് നടപടി.
സുരക്ഷാ പ്രാധാന്യമുള്ള സ്‌ഥലമായാതിനാൽ നിലവിൽ ഡ്രോണ്‍ നിരോധിത മേഖലയാണ്. കഴിഞ്ഞ മാസം 28ആം തീയതി സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ നിരവധി പ്രവാശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന വട്ടമിട്ട് പറന്നിരുന്നു.
അമൂല്യനിധി ശേഖരമുള്ള പത്‌മനാഭ സ്വാമി ക്ഷേത്രത്തിൽ വലിയ സുരക്ഷ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പക്ഷേ അപ്രതീക്ഷിതമായി ഹെലികോപ്റ്റർ പറന്നതിനെ തുടർന്ന് ക്ഷേത്ര ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട് നൽകി.
സുരക്ഷ മുൻ നിർത്തി ഹെലികോപ്റ്ററിനും നിരോധനം കൊണ്ടുവരണമെന്ന ശുപാർശയാണ് സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ഡിജിപിക്ക് നൽകിയത്. ഈ ശുപാർശ ഡിജിപി സർക്കാരിന് കൈമാറിയാൽ കേന്ദ്ര വ്യോമയാമന്ത്രാലത്തിന് കൈമാറും. കേന്ദ്ര വ്യാമോയാന മന്ത്രാലയമാണ് ഇക്കാര്യത്തിൽ അന്തിമവിജ്ഞാപനം ഇറക്കേണ്ടത്.
അതേസമയം, ക്ഷേത്രത്തിന് മുകളിൽ കൂടി പറന്ന സ്വകാര്യ ഹെലികോപ്റ്ററിന്‍റെ കമ്പനിയോട് പോലീസ് വിശദീകരണം തേടും. പരിശീലന പറക്കലായിരുന്നുവെന്നാണ് എയർ ട്രാഫിക് കണ്‍ട്കോള്‍ റൂമിൽ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ആരൊക്കെയായിരുന്നു ഹെലികോപ്റ്റിൽ ഉണ്ടായിരുന്നത് എന്താണ് ഉദ്ദേശം എന്ന കാര്യത്തിലെല്ലാം ഇനി അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു.
National News| ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി വീട്ടുതടങ്കലിൽ