തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെവി തോമസിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം താരിഖ് അൻവർ മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കെവി തോമസിനെതിരായ നടപടി തീരുമാനിക്കാനാണ് എകെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്നത്. രാവിലെ 11.30നായിരുന്നു യോഗം.
സിപിഐഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയർമാൻ പോലും സിപിഐഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുണ്ടെന്നും കെവി തോമസ് നേരത്തെ വിശദീകരണ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എകെ ആന്റണിയിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ കെവി തോമസ് നടപടി എന്തായാലും കോൺഗ്രസുകാരനായി തുടരുമെന്നും വ്യക്‌തമാക്കിയിരുന്നു. അതേസമയം രണ്ട് വർഷത്തേക്കാകും സസ്‌പെൻഷനെന്നാണ് സൂചന.
Most Read: സിൽവർ ലൈൻ സംവാദം; കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ-റെയിൽ അധികൃതരെന്ന് കോടിയേരി