കോഴിക്കോട്: ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ. 177 കേന്ദ്രങ്ങളിലായി നടന്ന വാക്‌സിനേഷനിൽ 40,000 ഡോസ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്‌തത്. 45 വയസിന് മുകളിലുള്ളവർക്കാണ് ഇന്നലെ ഉയർന്ന അളവിൽ വാക്‌സിൻ വിതരണം ചെയ്‌തത്.
ജില്ലയിൽ ഇന്ന് 20,000 ഡോസ് വാക്‌സിൻ കൂടി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വാക്‌സിൻ വിതരണം ഇന്നും നാളെയും തുടരും. ഓൺലൈൻ വഴി വൈകീട്ട് 5.30 മുതൽ സ്‌ലോട്ടുകൾ ബുക്ക് ചെയ്യാം. ആശുപത്രികളിലും പിഎച്ച്സികളിലും 10 ശതമാനം വാക്‌സിൻ ഡോസുകൾ സ്‌പോർട് രജിസ്‌ട്രേഷൻ വഴി നൽകും. തദ്ദേശ സ്‌ഥാപനങ്ങളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മുഴുവൻ ഡോസുകളും സ്‌പോർട് രജിസ്‌ട്രേഷൻ വഴിയാണ് നൽകുക.
ആശുപത്രികളിലും തദ്ദേശ സ്ഥാപനങ്ങളിലും ഒരുക്കിയ 177 കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്‌സിനേഷൻ നടന്നത്. ചിലയിടങ്ങളിൽ വാക്‌സിനേഷനായി തിക്കും തിരക്കും ഉണ്ടായിരുന്നു. സ്‌പോർട് രജിസ്‌ട്രേഷൻ ഉണ്ടായിരുന്ന കേന്ദ്രങ്ങളിലാണ് ആളുകൾ കൂടുതലായി എത്തിയത്. ആദ്യ ഡോസ് എടുത്ത് 100 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസ് ലഭിക്കാത്തവർക്ക് മുൻഗണന നൽകണമെന്ന ആവശ്യം ശക്‌തമാണ്.
Read Also: ജില്ലയിലെ ആദ്യ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷൻ; വിതരണ ഉൽഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും