കോഴിക്കോട് ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ

By Trainee Reporter, Malabar News
covid vaccination
Ajwa Travels

കോഴിക്കോട്: ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ. 177 കേന്ദ്രങ്ങളിലായി നടന്ന വാക്‌സിനേഷനിൽ 40,000 ഡോസ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്‌തത്‌. 45 വയസിന് മുകളിലുള്ളവർക്കാണ് ഇന്നലെ ഉയർന്ന അളവിൽ വാക്‌സിൻ വിതരണം ചെയ്‌തത്‌.

ജില്ലയിൽ ഇന്ന് 20,000 ഡോസ് വാക്‌സിൻ കൂടി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വാക്‌സിൻ വിതരണം ഇന്നും നാളെയും തുടരും. ഓൺലൈൻ വഴി വൈകീട്ട് 5.30 മുതൽ സ്‌ലോട്ടുകൾ ബുക്ക് ചെയ്യാം. ആശുപത്രികളിലും പിഎച്ച്സികളിലും 10 ശതമാനം വാക്‌സിൻ ഡോസുകൾ സ്‌പോർട് രജിസ്‌ട്രേഷൻ വഴി നൽകും. തദ്ദേശ സ്‌ഥാപനങ്ങളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മുഴുവൻ ഡോസുകളും സ്‌പോർട് രജിസ്‌ട്രേഷൻ വഴിയാണ് നൽകുക.

ആശുപത്രികളിലും തദ്ദേശ സ്ഥാപനങ്ങളിലും ഒരുക്കിയ 177 കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്‌സിനേഷൻ നടന്നത്. ചിലയിടങ്ങളിൽ വാക്‌സിനേഷനായി തിക്കും തിരക്കും ഉണ്ടായിരുന്നു. സ്‌പോർട് രജിസ്‌ട്രേഷൻ ഉണ്ടായിരുന്ന കേന്ദ്രങ്ങളിലാണ് ആളുകൾ കൂടുതലായി എത്തിയത്. ആദ്യ ഡോസ് എടുത്ത് 100 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസ് ലഭിക്കാത്തവർക്ക് മുൻഗണന നൽകണമെന്ന ആവശ്യം ശക്‌തമാണ്.

Read Also: ജില്ലയിലെ ആദ്യ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷൻ; വിതരണ ഉൽഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE