ഭൂമി കണ്ടെത്താനായില്ല, പുനരധിവാസം വൈകും; മന്ത്രി മണി

By Team Member, Malabar News
Malabarnews_pettimudi
Representational image
Ajwa Travels

പെട്ടിമുടി: പെട്ടിമുടിയിലെ ദുരന്തബാധിതര്‍ക്ക് ഉടന്‍ തന്നെ പുനരധിവാസം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും അതിനുള്ള ഭൂമി കണ്ടെത്താനാകാതെ സര്‍ക്കാര്‍. അതിനാല്‍തന്നെ പുനരധിവാസം വൈകുമെന്നും മന്ത്രി എം എം മണി വ്യക്തമാക്കി. വീട് നിര്‍മ്മാണത്തിനായി റവന്യൂ ഭൂമി കണ്ടെത്താനോ, ടാറ്റയുടെ കൈവശമുള്ള തോട്ടം ഭൂമിയില്‍ വീട് പണിയാന്‍ കമ്പനിയുമായി ധാരണയില്‍ എത്താനോ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ദുരന്തബാധിതര്‍ക്ക് പുനരധിവാസം പൂര്‍ത്തിയാകാത്തതിനാല്‍ മിക്ക കുടുംബങ്ങളും ഇപ്പോള്‍ ബന്ധുവീടുകളിലാണ് കഴിയുന്നത്. ഉരുള്‍പൊട്ടലില്‍ താമസസ്ഥലം നഷ്ടമായ 65 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ഇതില്‍ 46 കുടുംബങ്ങള്‍ക്ക് കമ്പനി പകരം ലയങ്ങള്‍ നല്‍കി. എന്നാല്‍ ബാക്കിയുള്ള കുടുംബങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്. അവര്‍ക്ക് താമസിക്കാന്‍ വീടോ സ്ഥലമോ ഒന്നും തന്നെയില്ല. ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുന്ന ആ കുടുംബങ്ങള്‍ക്ക് ഈ ഒരു സാഹചര്യത്തില്‍ പുനരധിവാസം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അടിയന്തിരമായി ലയങ്ങളും പിന്നീട് ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനായി അടച്ചുറപ്പുള്ള വീടും നല്‍കണമെന്നാണ് ഇവിടെ ഉള്ളവരുടെ അഭ്യര്‍ത്ഥന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE