തിരുവനന്തപുരം: കോഴിക്കോട്- വയനാട് തുരങ്കപാതയ്‌ക്ക് പുതുക്കിയ ഭരണാനുമതി. ആനക്കാംപൊയില്‍- കല്ലാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ എസ്‌പിവി ആയ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ ഡിപിആര്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.
കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കി 2043.74 കോടി രൂപയുടെ എസ്‌റ്റിമേറ്റ് തുകയ്‌ക്ക് പുതുക്കിയ ഭരണാനുമതി നല്‍കാനും തീരുമാനമായി. താമരശ്ശേരി ചുരം കയറാതെ കേവലം എട്ട് കിലോമീറ്റര്‍ ദൂരമുളള പാതയിലൂടെ വയനാട്ടിലെത്താന്‍ കഴിയുന്നതാണ് ഈ ഹൈടെക് പാത.
ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട റിപ്പോര്‍ട്ടാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അധികൃതര്‍ ഇപ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുളളത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴ സ്വര്‍ഗ്ഗംകുന്ന് വഴി വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കളളാടിയില്‍ എത്തുന്നതാണ് തുരങ്കപാത.
Read Also: കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി