കോവിഡിന്റെ ഉറവിടം; ഈ മാസം പകുതിയോടെ റിപ്പോര്‍ട് പുറത്തുവിടുമെന്ന് ഡബ്‌ള്യുഎച്ച്ഒ

By Staff Reporter, Malabar News
Representational Image
Representational Image
Ajwa Travels

ജനീവ: ലോകത്താകമാനം പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന. ജനുവരിയിലാണ് കോവിഡിന്റെ ഉറവിടം തേടിയുള്ള പഠനത്തിന് തുടക്കമായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധരും അടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.

ചൈനയിലെ വുഹാനിലാണ് 2019 അവസാനത്തോടെ ആദ്യമായി കോവിഡ് 19 റിപ്പോര്‍ട് ചെയ്യപ്പെട്ടത്. വുഹാനിലെ ഒരു മാംസ മാര്‍ക്കറ്റിലൂടെ ഏതോ മൃഗത്തില്‍ നിന്ന് മനുഷ്യരിലെത്തിയതാണ് വൈറസെന്നായിരുന്നു ഗവേഷകരുടെ അന്നത്തെ നിഗമനം.

എന്നാല്‍ പല രാജ്യങ്ങളും പിന്നീട് ഈ കണ്ടെത്തലില്‍ സംശയമുന്നയിച്ച് രംഗത്തെത്തി. വൈറസ് വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്ന് പുറത്തെത്തിയതാണ് എന്നും പലരും വാദിച്ചു. ഇത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനയിലെത്തി പഠനം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ഇതേ തുടര്‍ന്നാണ് പുതിയ ഗവേഷകസംഘം ജനുവരിയില്‍ ചൈനയലെത്തുന്നത്. ഇവരുടെ പഠനറിപ്പോര്‍ട് ഈ മാസം പകുതിയോടെ പുറത്തെത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

Read Also: തമിഴ്‌നാട്ടിൽ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE