ന്യൂഡെൽഹി : രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയം പാളിയെന്ന് വ്യക്‌തമാക്കുന്ന റിപ്പോർടുകൾ പുറത്ത്. ഇന്ത്യയേക്കാൾ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കാണ് കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. വാക്‌സിൻ ലഭിച്ച 88 രാജ്യങ്ങളിൽ 64 രാജ്യങ്ങളിലും രോഗ വ്യാപനനിരക്ക് ഇന്ത്യയേക്കാൾ കുറവായിരുന്നു. നിലവിൽ രാജ്യത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ കയറ്റുമതി നിർത്തണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് വാക്‌സിൻ നയം പാളിയെന്ന് വ്യക്‌തമാക്കുന്ന റിപ്പോർടുകൾ പുറത്തുവരുന്നത്.
രാജ്യത്ത് നിലവിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ 4 ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 4,03,738 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഒപ്പം തന്നെ 4,092 ആളുകൾ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയം പാളിയെന്ന് വ്യക്‌തമാക്കുന്ന റിപ്പോർടുകൾ വരുന്നത്. ഒപ്പം തന്നെ അന്താരാഷ്‌ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് അതിന്റെ മുഖപ്രസംഗത്തിൽ ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം കേന്ദ്ര സർക്കാരിന്റെ പിഴവ് മൂലമാണെന്ന് വിമർശിക്കുകയും ചെയ്‌തിട്ടുണ്ട്.
Read also : മഴ ശക്‌തമാകുന്നു; കാരാപ്പുഴ ഡാം നേരത്തെ തുറന്നു