പാലക്കാട്: എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി കൃഷ്‌ണകുമാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി അധ്യാപിക എന്‍ രാധിക. കൃഷ്‌ണയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തതെന്നും അധ്യാപിക പറഞ്ഞു. ഗൈഡായിരുന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കൃഷ്‌ണയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപികയുടെ പ്രതികരണം.
ഇന്നലെ രാത്രിയാണ് കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന കൃഷ്‌ണയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയ പ്രബന്ധം ഗൈഡ് നിരസിച്ചതിന്റെയും നിരന്തരമായ മാനസിക പീഡനത്തെയും തുടര്‍ന്നാണ് കൃഷ്‌ണ ജീവനൊടുക്കിയതെന്ന് സഹോദരി ആരോപിച്ചിരുന്നു. നിലവിലെ ഗൈഡ് എന്‍ രാധികയ്‌ക്ക് പുറമേ മുന്‍ ഗൈഡ് കൃഷ്‌ണ തമ്പാട്ടിക്കുമെതിരെ ആയിരുന്നു കുടുംബത്തിന്റെ ആരോപണം.
അതേസമയം വീട്ടുകാരുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കൊല്ലങ്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എംഎല്‍എ കെ ബാബു പറഞ്ഞു.
Malabar News: രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; പ്രതി പേരമകളുടെ ഭര്‍ത്താവ്