ന്യൂഡെൽഹി: ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ. ഒക്‌ടോബർ 18 മുതൽ സർവീസുകൾ പൂർണമായും പുനഃരാരംഭിക്കാൻ വ്യോമയാന മന്ത്രാലയം വിമാനകമ്പനികൾക്ക് അനുമതി നൽകി.
നിലവിൽ 85 ശതമാനം സർവീസുകളാണ് ഉണ്ടായിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനം. ഒന്നാം ലോക്ക്‌ഡൗണിന് ശേഷം കഴിഞ്ഞ വർഷം മെയ് 25ന് ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിച്ചപ്പോൾ 33 ശതമാനം സർവീസുകൾക്കായിരുന്നു അനുമതി. പിന്നീട് വിവിധ ഘട്ടങ്ങളിലായി സർവീസുകൾ വർധിപ്പിച്ച് ഡിസംബറിൽ 80 ശതമാനത്തിൽ എത്തി.
രണ്ടാം തരംഗം രൂക്ഷമായതോടെ ഈ വർഷം ജൂണിൽ 50 ശതമാനമാക്കി സർവീസ് ചുരുക്കുകയും തുടർന്ന് ഓഗസ്‌റ്റിൽ 72.5 ശതമാനമാക്കി വർധിപ്പിക്കുകയും ചെയ്‌തിരുന്നു.
Also Read: ഇന്ധനവില വർധന; സൗജന്യ വാക്‌സിൻ നൽകാനെന്ന് കേന്ദ്രമന്ത്രി