കാസർഗോഡ്: ജില്ലയിൽ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പുല്ലൂർ പെരിയ പഞ്ചായത്തിൽ പൂർണമായും, കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച വിവിധ പഞ്ചായത്തുകളിലെ 180 വാർഡുകളിലും ലോക്ക്‌ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കളക്‌ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവിറക്കിയത്.
ഈ മാസം 11 വരെയാണ് നിയന്ത്രണങ്ങൾ തുടരുക. ഈ പ്രദേശങ്ങളിൽ ആവശ്യസാധനങ്ങളുടെ കടകൾ, നിർമാണ സാമഗ്രികളുടെ കടകൾ, വ്യാവസായിക-കാർഷിക നിർമാണങ്ങൾ, ഹോട്ടലുകൾ (പാഴ്‌സൽ സർവീസ് മാത്രം) എന്നിവയ്‌ക്ക് മാത്രം രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. മറ്റു സ്‌ഥാപനങ്ങളോ പ്രവർത്തനങ്ങളോ അനുവദിക്കില്ലെന്നും കളക്‌ടർ അറിയിച്ചു.
തദ്ദേശ സ്‌ഥാപനങ്ങളിലെ ജനസംഖ്യയുടെയും ഒരാഴ്‌ച റിപ്പോർട് ചെയ്‌ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്‌ഥാനത്തിൽ തയാറാക്കുന്ന വീക്ക്‌ലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോയുടെ (ഡബ്ളുഐപിആർ ) അടിസ്‌ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. ഡബ്ളുഐപിആർ 10.39 ആയതിനാലാണ് പുല്ലൂർ പെരിയ പഞ്ചായത്തിൽ നിയന്ത്രണം കർശനമാക്കിയത്.
Read Also: സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ പ്രോട്ടോക്കോൾ പുതുക്കി