റോഡ് ക്യാമറ; സംസ്‌ഥാനത്ത്‌ നിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്

ഇന്ന് വൈകിട്ട് അഞ്ചുമണിവരെ 39,449 നിയമലംഘനങ്ങളാണ് ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെയിത് 49,317 ആയിരുന്നു. 9,868 കേസുകളാണ് കുറഞ്ഞത്. ഇന്ന് 7,390 നിയമലംഘനം റിപ്പോർട്ട് ചെയ്‌ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 601 നിയമലംഘനമുള്ള വയനാടാണ് ഏറ്റവും കുറവ്.

By Trainee Reporter, Malabar News
Road camera
Rep. Image
Ajwa Travels

തിരുവനന്തപുരം: റോഡ് ക്യാമറ പ്രവർത്തനം തുടങ്ങിയതോടെ സംസ്‌ഥാനത്ത്‌ ഗതാഗത നിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. ഇന്ന് വൈകിട്ട് അഞ്ചുമണിവരെ 39,449 നിയമലംഘനങ്ങളാണ് ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെയിത് 49,317 ആയിരുന്നു. 9,868 കേസുകളാണ് കുറഞ്ഞത്. ഇന്ന് 7,390 നിയമലംഘനം റിപ്പോർട്ട് ചെയ്‌ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 601 നിയമലംഘനമുള്ള വയനാടാണ് ഏറ്റവും കുറവ്.

അതേസമയം, സംസ്‌ഥാനത്ത്‌ ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതിൽ അനിശ്‌ചിതത്വം തുടരുകയാണ്. രണ്ടു ദിവസം പിന്നിട്ടിട്ടും നോട്ടീസ് അയക്കാൻ കഴിഞ്ഞിട്ടില്ല. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾ ഓരോ കൺട്രോൾ റൂമിലും പരിശോധിച്ചു ഉറപ്പ് വരുത്തിയാൽ ‘പരിവാഹൻ’ സോഫ്റ്റ്‌വെയറിലേക്ക് അയക്കും.

വാഹന ഉടമക്ക് എസ്എംഎസ് അയക്കേണ്ടതും ഇ-ചെലാൻ തയ്യാറാക്കുന്നതുമെല്ലാം നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ കീഴിലുള്ള സോഫ്റ്റ്‌വെയർ വഴിയാണ്. തിങ്കളാഴ്‌ച രാവിലെ മുതൽ നിയമലംഘനങ്ങൾ കണ്ടെത്തി സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്‌തെങ്കിലും ആർക്കും എസ്എംഎസ് പോയില്ല. ഇത്രയധികം നിയമ ലംഘനങ്ങൾ ഒരുമിച്ചു അപ്‌ലോഡ് ചെയ്യുമ്പോൾ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ എൻഐസി അധികം സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശദീകരണം.

Most Read: ഭക്ഷ്യസുരക്ഷ; ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടി കേരളം- ചരിത്രത്തിലാദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE