കോഴിക്കോട് : ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 6, 7, 8 വാർഡുകളിലെ റോഡുകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൂർണമായും അടച്ചു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സെക്‌ടറൽ മജിസ്ട്രേട്ടിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്.
ഇന്നലെ നടത്തിയ പരിശോധനയിൽ 7ആം വാർഡിൽ 7 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതോടെ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 64 ആയി ഉയർന്നു. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് രോഗവ്യാപനം ഉണ്ടാക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഹെൽത്ത് ഇൻസ്‌പെക്‌ടർ കെഎ ഹുസൈൻ വ്യക്‌തമാക്കി.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പ്രാഥമിക ലക്ഷണങ്ങൾ ഉള്ള ആളുകൾ പുറത്തിറങ്ങരുത് എന്നും, ഇവർ സ്വയം ക്വാറന്റെയ്‌നിൽ പോയി ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. കൂടാതെ ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കടകളുടെ ഉടമകൾക്ക് അധികൃതർ കോവിഡ് പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തിട്ടുണ്ട്.
Read also : മോദിയുമായുള്ള മമതാ ബാനർജിയുടെ കൂടിക്കാഴ്‌ച ഇന്ന്; പ്രതിപക്ഷ നേതാക്കളെയും കാണും