തിരുവനന്തപുരം : സംസ്‌ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഐസിഎംആര്‍ അംഗീകരിച്ച ടെസ്‌റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. ആര്‍ടിപിസിആര്‍ പരിശോധനക്ക് 1500 രൂപയാക്കി നേരത്തെ കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്‌തമാക്കി.
ടെസ്‌റ്റ് കിറ്റ്, എല്ലാ വ്യക്‌തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐസിഎംആര്‍, സംസ്‌ഥാന അംഗീകൃത ലബോറട്ടറികള്‍, ആശുപത്രികള്‍ എന്നിവ പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്‌ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.
Read also : കോവിഡ് വാക്‌സിൻ വിലനിയന്ത്രണം; ഹൈക്കോടതിയിൽ വീണ്ടും ഹരജി