മോസ്‌കോ: ലോകത്തിലാദ്യമായി മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച്5എന്‍8 റഷ്യയില്‍ സ്‌ഥിരീകരിച്ചതായി റിപ്പോർട്. ഇക്കാര്യം ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട് ചെയ്‌തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ അറിയിച്ചു.
പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ വകഭേദമായ എച്ച്5എന്‍8ല്‍ നിന്ന് മനുഷ്യരിലേക്ക് അണുബാധയുണ്ടായതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. റഷ്യയിലെ ഗവേഷണ കേന്ദ്രമായ വെക്‌ടറിലെ ശാസ്‍ത്രജ്‌ഞരുടേതാണ് സ്‌ഥിരീകരണം.
എന്നാൽ മനുഷ്യര്‍ക്കിടയില്‍ പക്ഷിപ്പനി ബാധിച്ചതായി ഇതുവരെയും റിപ്പോര്‍ട് ചെയ്‍തിട്ടില്ലെന്ന് അന്നാ പോപ്പോവ പറയുന്നു. റിപ്പോര്‍ട് ചെയ്യപ്പെട്ട കേസുകള്‍ വൈറസ് ബാധയേറ്റ ജീവനുള്ളതോ ചത്തതോ ആയ വളര്‍ത്തുപക്ഷികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരിൽ ആണെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം റഷ്യയിലെ ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരില്‍ പക്ഷിപ്പനി ബാധിച്ചവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഡിസംബറില്‍ കോഴിയിറച്ചിയില്‍ നിന്നാണ് രോഗവ്യാപനം ശ്രദ്ധയില്‍പ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
Read Also: അഞ്ച് സംസ്‌ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രതാ നിർദേശം