കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. ആര്‍ ലീലയെയാണ് ഇതിനായി കോടതി നിയോഗിച്ചത്. ട്രെയിനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കുകയാണ് അമിക്കസ് ക്യൂറിയുടെ ചുമതല. അതേസമയം, സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളില്‍ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
നേരത്തെ മുളന്തുരുത്തിയില്‍ യുവതി ട്രെയിനില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജോലിക്ക് പോകാനായി പുനലൂർ പാസഞ്ചറിൽ കയറിയ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിനിടെ രക്ഷപ്പെടാനായി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ യുവതിയുടെ തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇത്തരം സംഭവങ്ങൾ പതിവായതോടെയാണ് ഹൈക്കോടതി ഇടപെടൽ നടത്തിയത്.
Read Also: മുട്ടിൽ മരംമുറി കേസ്; ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കണ്ടെത്തിയ ഡിഎഫ്ഒയെ മാറ്റി