ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ

By Desk Reporter, Malabar News
arrest
Representational Image
Ajwa Travels

കൊച്ചി: ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്‌റ്റിൽ. വർക്കല ആയിരൂർ സ്വദേശികളായ സുരേഷ്, അച്ചു എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി.

മുഖ്യപ്രതിയായ ആലപ്പുഴ ഒളവക്കോട് സ്വദേശി ബാബുക്കുട്ടൻ കവർന്ന സ്വർണം വിൽക്കാനും ഇയാളെ ഒളിവിൽ കഴിയാനും സഹായിച്ചവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മോഷ്‌ടിക്കപ്പെട്ട ബാഗ് സുരേഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തി. കേസിൽ നേരത്തെ പിടിയിലായ പ്രദീപും മുത്തുവുമാണ് സ്വർണാഭരണങ്ങൾ വിറ്റത്.

സുരേഷാണ് തുക എല്ലാവർക്കും വീതിച്ചു നൽകിയതെന്ന് റെയിൽവേ പോലീസ് പറഞ്ഞു. മുഖ്യപ്രതി ബാബുക്കുട്ടനെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉടൻ പൂർത്തിയാക്കാനാണ് റെയിൽവേ പോലീസിന്റെ തീരുമാനം.

ഏപ്രിൽ 28ആം തീയതി ബുധനാഴ്‌ചയാണ് ട്രെയിനിൽ വച്ച് ബാബുക്കുട്ടൻ മുളന്തുരുത്തി സ്വദേശിനിയെ ആക്രമിച്ചത്. ജോലിക്ക് പോകാനായി പുനലൂർ പാസഞ്ചറിൽ കയറിയതായിരുന്നു യുവതി.

ആക്രമണത്തിനിടെ രക്ഷപ്പെടാനായി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ യുവതിയുടെ തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കവർച്ചക്ക് ശേഷമായിരുന്നു യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.

Also Read:  കോവിഡ് വ്യാപനം; ലോക്ക്ഡൗണ്‍ നീട്ടി സംസ്‌ഥാനങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE