ഹരിദ്വാർ: വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുന്നു എന്ന ആരോപണത്തോട് പ്രതികരിച്ച് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. അതിലെന്താണ് തെറ്റെന്നാണ് വെങ്കയ്യ നായിഡു ചോദിച്ചത്. ജനങ്ങള്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് മാറി ചിന്തിക്കണമെന്നും നമ്മുടെ വ്യക്‌തിത്വത്തില്‍ അഭിമാനിക്കാന്‍ ശീലിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിലെ മെക്കാള രീതി ഉപേക്ഷിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു. രാജ്യത്ത് ഉയര്‍ന്ന വിഭാഗത്തിന് മാത്രം വിദ്യാഭ്യാസം എന്ന രീതിയാണ് മെക്കാള കൊണ്ടുവന്ന സമ്പ്രദായമെന്നും അദ്ദേഹം ആരോപിച്ചു. നൂറ്റാണ്ടുകളുടെ കൊളോണിയല്‍ ഭരണം സ്വയം ഒരു താഴ്‌ന്ന വിഭാഗമായി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചു. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ പോലും പിന്നോട്ടടിച്ചു.
വിദേശ ഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം പോലും നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസമെന്നത് വളരെ ചെറിയ ഒരു സമൂഹത്തിന് മാത്രമായി ചുരുക്കി. നമ്മുടെ സംസ്‌കാരം പാരമ്പര്യം, പിതാമഹര്‍ എന്നിവയില്‍ അഭിമാനിക്കുകയാണ് വേണ്ടത്. സ്വന്തം മാതൃഭാഷയെ സ്‌നേഹിച്ചു കൊണ്ട് പരമാവധി ഇന്ത്യന്‍ ഭാഷകള്‍ പഠിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറാകണം; ഹരിദ്വാറില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യയ്‌ക്ക് മൂന്നാം തോൽവി