പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 13ആം തീയതി വരെയാണ് കസ്‌റ്റഡി കാലാവധി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സന്ദീപ് വധക്കേസിലെ 5 പ്രതികളെയും കസ്‌റ്റഡിയിൽ വിട്ട് ഉത്തരവ് പുറത്തിറക്കിയത്.
പ്രതികളെ 5 ദിവസം കസ്‌റ്റഡിയിൽ വിടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി 7 ദിവസം അനുവദിക്കുകയായിരുന്നു. തുടർന്ന് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. വധഭീഷണി ഉണ്ടെന്നാണ് ഒന്നാം പ്രതി ജിഷ്‌ണു മറുപടി നൽകിയത്.
മുൻകൂട്ടി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ അതിക്രൂരമായ കൊലപാതകമാണെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. കൊലപാതകത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികൾ ഒളിവിൽ പോയിരുന്നു. ഇവരെ ഒളിവിൽ പോകാൻ സഹായിച്ചവരെയും കണ്ടെത്തേണ്ടതുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.
Read also: വീണ്ടും ദുരഭിമാനക്കൊല; മഹാരാഷ്‌ട്രയിൽ സഹോദരൻ ഗർഭിണിയെ കഴുത്തറത്ത് കൊന്നു