സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം; പ്രതികളെ ചോദ്യം ചെയ്യുന്നു

By News Desk, Malabar News
Sandeep Murder Case
Ajwa Travels

പത്തനംതിട്ട: തിരുവല്ലയിൽ സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ കസ്‌റ്റഡിയിലായ നാല് പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നു. ജിഷ്‌ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരെ പുളിക്കീഴ് സ്‌റ്റേഷനിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. കേസിൽ അഞ്ചുപേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വേങ്ങൽ സ്വദേശി അഭിയ്‌ക്കായി തിരച്ചിൽ തുടരുകയാണ്.

കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി 23കാരനായ ജിഷ്‌ണുവിന് സന്ദീപുമായി മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബിവറേജസ് കോര്‍പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉൽപാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്‌ണുവിന്റെ അമ്മയ്‌ക്ക് ജോലി ഉണ്ടായിരുന്നു. ഇത് നഷ്‌ടപ്പെടുത്തുന്നതിന് സന്ദീപ് ശ്രമിച്ചുവെന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിന്നിരുന്നു എന്നാണ് സൂചന.

ഇന്നലെ രാത്രി എട്ട് മണിക്ക് നെടുമ്പ്രം ഭാഗത്ത് നിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴിയാണ് സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പുത്തൻപറമ്പിൽ സന്ദീപ് കുമാറിനെ (32) ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് സന്ദീപിനെ ആക്രമിച്ചത്. സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് ചവിട്ടി വീഴ്‌ത്തിയ ശേഷം വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സ്‌ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് സംഘം പിന്‍വാങ്ങിയത്. കഴുത്തിലും നെഞ്ചിലും മാരകമായ മുറിവ് പറ്റിയ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കൊലപാതകത്തിന് പിന്നിൽ ആർഎസ്‌എസ്‌ ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം. പങ്കില്ലെന്ന് ആർഎസ്‌എസും പ്രതികരിച്ചു. അതേസമയം, സന്ദീപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സിപിഎം നടത്തുന്ന ഹർത്താൽ തുടരുകയാണ്. സന്ദീപിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും.

Also Read: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിച്ചേക്കും; നിരീക്ഷണം ശക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE