ന്യൂഡെൽഹി: രാജ്യത്ത് കൂടുതൽ പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിക്കാൻ സാധ്യത. കോവിഡ് സ്‌ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്‌തമാക്കി.
രണ്ടുദിവസത്തിനിടെ 7500ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളത്. പരിശോധന, നിരീക്ഷണം, നിയന്ത്രണം എന്നിവ കടുപ്പിക്കാൻ സംസ്‌ഥാനങ്ങൾക്ക് പ്രത്യേക നിർദ്ദേശമുണ്ട്. അതേസമയം, ഹൈറിസ്‌ക് വിഭാഗത്തിലെ രാജ്യങ്ങൾ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന ആവശ്യം കർണാടകയും ഡെൽഹിയും അടക്കം കൂടുതൽ സംസ്‌ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പുതിയ കോവിഡ് പ്രതിരോധ വാക്‌സിനായ സൈകോവ് ഡി വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. ആദ്യം ഏഴ് സംസ്‌ഥാനങ്ങളിലാണ് സൈകോവ് ഡി വിതരണം ചെയ്യുക.
Also Read: ഒന്നും ചെയ്യാതെ പകുതി സമയം വിദേശത്ത് കഴിയുന്നു; രാഹുലിനെതിരെ മമത