കൊച്ചി: സജന ഷാജിക്ക് സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ പ്രതികരിച്ച് ചലച്ചിത്ര-നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍. സമൂഹത്തിലെ ചിലര്‍ ട്രാൻസ്‌ജെൻഡേഴ്‌സിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിക്കുന്നുവെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശമാണ് എന്ന് ഓര്‍മിപ്പിക്കാനായി സജനയോടൊപ്പം ബിരിയാണി കച്ചവടത്തില്‍ പങ്കാളിയാവുമെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തുന്നതിന് ഇടക്കാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജിക്കു നേരെ ആക്രമണം ഉണ്ടായത്.
വ്യാഴാഴ്‌ച ഉച്ചക്ക് 12.30ന് ഇരുമ്പനത്താണ് സജനക്കൊപ്പം സന്തോഷ് ബിരിയാണി വില്‍പനയില്‍ പങ്കാളിയാകുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ബിരിയാണി വില്‍പ്പന. ബിരിയാണി വിറ്റ് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന തന്നെ ചിലര്‍ ഉപദ്രവിക്കുന്നതായി സജന ഷാജി ഫേസ്ബുക്ക് ലൈവിലൂടെ പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ വ്യക്‌തമാക്കിയിരുന്നു. അതോടൊപ്പം യുവജന കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചെയ്‌തു.
Read also: ഭരണ പരിഷ്‌കരണം; മന്ത്രിസഭാ യോഗത്തില്‍ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി