റിയാദ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി സൗദി. ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ വാക്‌സിനെടുക്കാത്ത ആളുകൾക്ക് രാജ്യത്തെ സർക്കാർ-സ്വകാര്യ സ്‌ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
വാണിജ്യ സ്‌ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, ചില്ലറ വ്യാപാര കേന്ദ്രങ്ങൾ, മാർക്കറ്റ്, റസ്‌റ്ററന്റ്, കോഫി ഷോപ്പ്, ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിലും ഓഗസ്‌റ്റ് ഒന്ന് മുതൽ വാക്‌സിൻ എടുക്കാത്ത ആളുകൾക്ക് പ്രവേശന വിലക്ക് ഉണ്ടായിരിക്കും. സൗദി അംഗീകരിച്ച വാക്‌സിനായിരിക്കണം ആളുകൾ എടുക്കേണ്ടത്. നിലവിൽ ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഇപ്പോൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
Read also : മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനാണ് ബിജെപി സർക്കാരിന്റെ ശ്രമം; അരവിന്ദ് കെജ്‌രിവാൾ