റിയാദ്: സൗദി പൗരൻമാര്‍ക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് പടരുവാനുള്ള സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് മന്ത്രാലയം വ്യക്‌തമാക്കി.
2021 ജൂലൈയിലാണ് സൗദി അറേബ്യ ഇന്തോനേഷ്യയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള പൗരന്‍മാരുടെ യാത്ര രാജ്യം വിലക്കിയിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്തായിരുന്നു വിലക്ക്.
അതേസമയം രാജ്യത്ത് ഇതുവരെ കുരങ്ങുപനി (മങ്കി പോക്‌സ്) കേസുകളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേസുകള്‍ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു. യുഎഇയില്‍ ചൊവ്വാഴ്‌ച അഞ്ച് പുതിയ കുരങ്ങുപനി കേസുകള്‍ കൂടി സ്‌ഥിരീകരിച്ചിരുന്നു. യുഎഇയില്‍ ഇതുവരെ 13 പേർക്കാണ് കുരങ്ങുപനി റിപ്പോർട് ചെയ്‌തത്.
Most Read: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പരിശോധന തുടരുന്നു