വീണ്ടും അന്താരാഷ്‌ട്ര ഗതാഗതം നിര്‍ത്തിവച്ച് സൗദി അറേബ്യ

By Staff Reporter, Malabar News
flight_malabar news
Representational Image
Ajwa Travels

റിയാദ്: വിവിധ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്‌ട്ര ഗതാഗതം വീണ്ടും സൗദി അറേബ്യ നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്‌ചത്തേക്ക് അടച്ചിടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കു അനുമതി നല്‍കും. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങള്‍ക്ക് മടങ്ങി വരാനും അവസരമുണ്ട്. അന്താരാഷ്‌ട്ര ഗതാഗതം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു.

ഒരാഴ്‌ചത്തേക്കാണ് കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടക്കുക. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ ഒരാഴ്‌ച കഴിഞ്ഞ് പുനഃപരിശോധിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ അനുസരിച്ച് ആവശ്യമെങ്കില്‍ ഗതാഗത നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഡിസംബര്‍ എട്ടിന് ശേഷം സൗദിയിലെത്തിയവര്‍ 14 ദിവസത്തെ ക്വാറന്റെയിന്‍ പൂര്‍ത്തീകരിക്കണം. കൂടാതെ ഇവര്‍ ഓരോ അഞ്ചുദിവസവും കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്. മാത്രവുമല്ല കഴിഞ്ഞ മൂന്നു മാസത്തിനിടെ യൂറോപ്പ് സന്ദര്‍ശിച്ചവരും കോവിഡ് പരിശോധന നടത്തണം.

Read Also: ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ കഴിയുക രാഹുല്‍ ഗാന്ധിക്ക് മാത്രം; ടിപിസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE