സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്

By News Bureau, Malabar News
(Image: AFP file photo)
Ajwa Travels

റിയാദ്: ചുട്ടുപൊള്ളുന്ന ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി. രാജ്യത്ത് ചൂട് കൂടിയ പശ്‌ചാത്തലത്തിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് വിലക്ക്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്‌തമാക്കി.

ഈ മാസം 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. കരാര്‍ മേഖലയിലുള്ള 27,40,000 സ്ത്രീ-പുരുഷ തൊഴിലാളിള്‍ക്ക് ഈ വിലക്കിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം നിരോധനത്തില്‍ നിന്ന് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചില മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളേയുമാണ് വിലക്കില്‍ നിന്നും ഒഴിവാക്കിയത്. ഇവയൊഴികെ മറ്റെല്ലാ സ്വകാര്യ മേഖല സ്‌ഥാപനങ്ങളും നിയമം പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ചൂട് സമയത്ത് സൂര്യപ്രകാശം നേരിട്ട് ത്വക്കില്‍ പതിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങളും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രാലയം വ്യക്‌തമാക്കി.

Most Read: വിദ്വേഷ പ്രസംഗ കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE