പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയില്‍ അക്കൗണ്ടിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണം

By Team Member, Malabar News
Malabarnews_accounting
Representational image
Ajwa Travels

റിയാദ് : സൗദിയില്‍ സ്വകാര്യ സ്‌ഥാപനങ്ങളിലെ അക്കൗണ്ടിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജിഹി പുറത്തിറക്കി. ഉത്തരവ് പ്രകാരം അഞ്ചോ അതിലധികമോ അക്കൗണ്ടിംഗ് പോസ്‌റ്റുകളുള്ള സ്വകാര്യ സ്‌ഥാപനങ്ങളിലാണ് ഇത്തരത്തില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുക.

സുസ്‌ഥിരമായ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളുടെ ഭാഗമായാണ് ഇപ്പോള്‍ ഈ തീരുമാനം സൗദി എടുത്തിരിക്കുന്നത്. ഒപ്പം തന്നെ യോഗ്യരായ സ്വദേശി അക്കൗണ്ടന്റുമാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഈ നടപടിയിലൂടെ രാജ്യത്ത് ഏകദേശം 9,800ലധികം സ്വദേശികള്‍ക്ക് അക്കൗണ്ടിംഗ് മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധിക്കുമെന്നും സൗദി കണക്കാക്കുന്നുണ്ട്.

അക്കൗണ്ട്സ് മാനേജര്‍, സക്കാത്ത് ആന്‍ഡ് ടാക്‌സ്‌ മാനേജര്‍, സാമ്പത്തിക റിപ്പോര്‍ട്ട് വകുപ്പ് മാനേജര്‍, ജനറല്‍ ഓഡിറ്റിങ് മാനേജര്‍, ഇന്റേണൽ ഓഡിറ്റര്‍, കോസ്‌റ്റ് അക്കൗണ്ടന്റ് എന്നീ തസ്‍തികകളില്‍ ആയിരിക്കും സ്വദേശിവല്‍ക്കരണം പ്രധാനമായും നടപ്പാക്കുക. സൗദിയുടെ പുതിയ തീരുമാനത്തിലൂടെ നിരവധി വിദേശികള്‍ക്കാണ് തൊഴില്‍ നഷ്‌ടമാകാന്‍ പോകുന്നത്.

Read also : വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ താല്‍ക്കാലിക വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE