ഉംറ തീർഥാടനം; വിദേശത്ത് ഉള്ളവർക്ക് ഓഗസ്‌റ്റ് 10 മുതൽ സൗദിയിലെത്താം

By Team Member, Malabar News
Umrah Pilgrimage
Ajwa Travels

റിയാദ് : വിദേശത്ത് നിന്നുള്ള ആളുകൾക്ക് ഓഗസ്‌റ്റ് 10ആം തീയതി മുതൽ സൗദിയിൽ ഉംറ തീർഥാടനത്തിനായി പ്രവേശനാനുമതി നൽകും. കോവിഡ്  തരംഗത്തിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം ഓഗസ്‌റ്റ് 10ആം തീയതി മുതലാണ് പുനഃരാരംഭിക്കുന്നത്. ഹിജ്‌റ വർഷാരംഭമായ മുഹറം ഒന്ന് ഓഗസ്‌റ്റ് 10ആം തീയതിയാണ് . അന്ന് മുതൽ വിദേശത്ത് നിന്നുള്ള തീർഥാടകർക്ക് ഉംറ നിർവഹിക്കാനായി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അധികൃതർ അറിയിച്ചു.

കോവിഡിന്റെ പശ്‌ചാത്തലത്തിൽ സൗദിയിലേക്ക് യാത്രാവിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഉംറ വിസയിൽ നേരിട്ട് സൗദിയിലെത്താം. സൗദി ഹജ്‌ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച സർവീസ് സ്‌ഥാപനങ്ങൾ മുഖേനയാണ് ഉംറ തീർഥാടനത്തിനായി രാജ്യത്തെത്തേണ്ടത്. എന്നാൽ ഇന്ത്യ ഉൾപ്പടെ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള 9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് രാജ്യത്തെത്താൻ സാധിക്കില്ല.

വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റെയ്‌നിൽ കഴിഞ്ഞ ശേഷം സൗദിയിലേക്ക് പ്രവേശിക്കാവുന്നതാണ്. കൂടാതെ 18 വയസ് പൂർത്തിയായവർക്കും, സൗദി അംഗീകരിച്ച വാക്‌സിനുകളിൽ രണ്ട് ഡോസും എടുത്ത ആളുകൾക്കും മാത്രമാണ് ഉംറ തീർഥാടനത്തിനായി രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകുക.

Read also : ഫറോക്കിലും കടലുണ്ടിയിലും രോഗവ്യാപനം രൂക്ഷം; നടപടികൾ ശക്‌തമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE