സിദ്ദീഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി

By Trainee Reporter, Malabar News
Siddique Kappan_Malabar news
Ajwa Travels

ന്യൂഡെൽഹി:ഹത്രസ് സംഭവം റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി. സിദ്ദീഖ് കാപ്പനെ കണ്ട് വക്കാലത്ത് ഒപ്പിടാൻ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേസിൽ യുപി സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കേരള പത്രപ്രവർത്തക യൂണിയനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ കോടതി അടുത്തയാഴ്‌ച വിശദമായ വാദം കേൾക്കും.

സിദ്ദീഖ് കാപ്പനെതിരെ ശക്‌തമായ വാദങ്ങളാണ് യുപി സർക്കാർ കോടതിയിൽ ഉന്നയിച്ചത്. സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ സെക്രട്ടറിയാണെന്ന് യുപി സർക്കാർ ആരോപിച്ചു. മാദ്ധ്യമപ്രവർത്തകനെന്ന വ്യാജേനെ ഹത്രസിലെത്തി കലാപമുണ്ടാക്കാനാണ് കാപ്പൻ ശ്രമിച്ചതെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ആരോപിച്ചു. കേസ് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ സിദ്ദീഖ് കാപ്പന് ജാമ്യം നൽകരുതെന്നും പത്രപ്രവർത്തക യൂണിയന് ഹരജി നൽകാനുള്ള അധികാരമില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

Read also: സ്വപ്‌നയുടെ ശബ്‌ദരേഖ പോലീസിന്റെ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE