ന്യൂഡെൽഹി: കടൽക്കൊല കേസ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. കേസ് കോടതി വെള്ളിയാഴ്‌ച പരിഗണിക്കും.
ഇറ്റാലിയൻ സർക്കാർ കൂടി ഉൾപ്പെട്ട കേസാണെന്നും വിഷയം ഒത്തുതീർത്തെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഇരകളുടെ കുടുംബാംങ്ങളെ സന്ദർശിച്ചു. അവർക്ക് നഷ്‌ടപരിഹാരവും കൈമാറി. ഇനി കോടതിയിലെ കേസ് നടപടികൾ തീർപ്പാക്കിയാൽ മതിയെന്ന് സോളിസിറ്റർ ജനറൽ വ്യക്‌തമാക്കി. തുടർന്ന്, കേസ് വെള്ളിയാഴ്‌ച പരിഗണിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
ഇരകളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാതെ സുപ്രീം കോടതിയിലെ കേസ് തീർപ്പാക്കില്ലെന്ന് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Read also: നേതാവിന്റെ നിലപാടല്ല സമുദായ അംഗങ്ങൾക്ക്; സുകുമാരൻ നായർക്ക് എതിരെ എ വിജയരാഘവൻ