സമന്വയ പദ്ധതിയിലൂടെ 100 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർഥികൾക്ക് കൂടി സ്‌കോളര്‍ഷിപ്പ്

By Staff Reporter, Malabar News
Malabarnews_kk shailaja
കെകെ ശൈലജ
Ajwa Travels

തിരുവനന്തപുരം: 100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് കൂടി സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. കേരള സംസ്‌ഥാന സാക്ഷരത മിഷന്‍ അതോറിറ്റി മുഖേന തുടര്‍ വിദ്യാഭ്യാസത്തിനായി രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള 100 വിദ്യാർഥികള്‍ക്കായി 10.71 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികൾക്ക് സ്‌കോളര്‍ഷിപ്പ്, പഠന കാലത്ത് താമസിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ ഹോം ഒരുക്കൽ, തൊഴില്‍ പരിശീലനം ലഭ്യമാക്കൽ എന്നിവക്കായി 35 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ പദ്ധതി പ്രകാരം തുടര്‍വിദ്യാഭ്യാസത്തിനായി 100 പേര്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌ത സാഹചര്യത്തിലാണ് കൂടുതൽ തുക അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പദ്ധതികളുടെ ഭാഗമായി സാക്ഷരത മിഷന്‍ അതോറിറ്റി മുഖേന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ നിരക്ഷര്‍ക്കും, പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും സാക്ഷരത തുല്യത പദ്ധതിയിലൂടെ തുടര്‍വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയാണ് സമന്വയ. ഈ പദ്ധതി പ്രകാരമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് നാല്, ഏഴ്, പത്ത്, ഹയര്‍സെക്കണ്ടറി എന്നീ തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ ക്ഷേമപദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. അവരുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കി വരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അടുത്തിടെ 6 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സ്വയം പര്യാപ്‌തത കൈവരിക്കുന്നതിന്റെ ഭാഗമായി പുതിയ സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരാൾക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്‌പയും നല്‍കി വരുന്നുണ്ട്.

Read Also: ഫലം ലഭിക്കാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം; മന്ത്രി കെകെ ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE