തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ളാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യ വകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം ചേരുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുള്ള വിഷയങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്‌ത് തീരുമാനിക്കും.
നവംബർ ഒന്നു മുതലാണ് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒന്നു മുതൽ ഏഴു വരെയും പത്ത്, പന്ത്രണ്ട് ക്ളാസുകളുമാണ് തുറക്കുക. മുതിർന്ന ക്ളാസുകളിൽ പകുതി വീതം കുട്ടികൾ വച്ച് ഒന്നിടവിട്ട ദിവസങ്ങളിലോ, പ്രൈമറി ക്ളാസിൽ 25 ശതമാനം കുട്ടികളോ എന്ന തരത്തിലാണ് ഇപ്പോഴത്തെ ആലോചനകൾ നടക്കുന്നത്. അടുത്ത ആഴ്‌ചയോടെ സിറോ സർവേ ഫലം ലഭ്യമാകുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.
Read Also: ഓഡിറ്റ് നടത്തണം; ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രം ട്രസ്‌റ്റിന്റെ ഹരജി തള്ളി