ഒമാന്‍ : കോവിഡ് പ്രതിസന്ധികള്‍ മൂലം നിര്‍ത്തി വച്ച സ്‌കൂള്‍ അധ്യയനം പുനഃരാരംഭിക്കാന്‍ ഒരുങ്ങി ഒമാന്‍. ഈ വര്‍ഷം നവംബറില്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചു കൊണ്ടായിരിക്കും നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുക. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രോട്ടോക്കോളിന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കി.
ക്ലാസുകളിലും സ്‌കൂള്‍ ബസുകളിലും സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ നിരവധി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളാണ് പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പടെയുള്ളവരുടെ താപനില പരിശോധിക്കും. ഒപ്പം മാസ്‌ക് ധരിക്കല്‍, ക്ലാസ് മുറികള്‍ രോഗാണുമുക്തമാക്കല്‍, ഒന്നരമീറ്റര്‍ സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളും നിര്‍ബന്ധമായും ചെയ്തു പോരും. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം പരിഗണിക്കും.
കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആയിരിക്കും ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. പതിനാറ് കുട്ടികള്‍ ഉള്ള ക്ലാസുകള്‍ മൂന്ന് മണിക്കൂര്‍ ആയിരിക്കും അധ്യയനം നടത്തുന്നത്. അതില്‍ കൂടുതല്‍ ഉള്ളത് നാല് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. എന്നാല്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതല്‍ ആണെങ്കില്‍ കുട്ടികളുടെ മൂന്നിലൊന്ന് എണ്ണത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളു.