തിരുവനന്തപുരം: ചെള്ളുപനി ബാധിച്ച് വർക്കലയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രത്യേക സംഘം അടിയന്തരമായി സ്‌ഥലം സന്ദര്‍ശിക്കാന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കും. നേരത്തെ ചെറുന്നിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ സ്‌ഥലം സന്ദര്‍ശിച്ച് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു.
ചെള്ളുപനി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പ്രദേശത്ത് നിലവിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കുകയാണ്. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, ചെള്ളുപനിയെപ്പറ്റി എല്ലാവരിലും അവബോധം ഉണ്ടായിരിക്കണമെന്നും മന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വർക്കല സ്വദേശിയായ അശ്വതി(15) ചെള്ളുപനിയെ തുടർന്ന് മരിച്ചത്. ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടുകയും, തുടർന്ന് രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെള്ളുപനി സ്‌ഥിരീകരിച്ചത്.
Read also: കണ്ണൂരിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി