ന്യൂഡെൽഹി : രാജ്യത്ത് പശ്‌ചിമ ബംഗാൾ, അസം എന്നീ സംസ്‌ഥാനങ്ങളിലെ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്‌ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിലും, അസമിലെ 39 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
പശ്‌ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള നന്ദിഗ്രാമിലെ പോരാട്ടമാണ് ഏവരും ഉറ്റുനോക്കുന്നത്. സൗത്ത് 24 പർഗനാസ്, ബങ്കുര, പഷിം മേദിനിപൂർ, പൂർബ മേദിനിപൂർ എന്നീ ജില്ലകളിലാണ് പശ്‌ചിമ ബംഗാളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 30 മണ്ഡലങ്ങൾ.
തിരഞ്ഞെടുപ്പ് നടക്കുന്ന ഈ പ്രദേശങ്ങളിൽ എല്ലാം തന്നെ സുരക്ഷ പ്രശ്‌നങ്ങൾ മുൻനിർത്തി നിരോധനാജ്‌ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം തന്നെ 39 മണ്ഡലങ്ങളിലാണ് ഇന്ന് അസമിൽ വോട്ടെടുപ്പ് നടക്കുക. ബരാക്ക് വാലിയിലും സെൻട്രൽ അസമിലും മലയോര ജില്ലകളിലും വ്യാപിച്ച് കിടക്കുന്നതാണ് അസമിലെ 39 മണ്ഡലങ്ങൾ. ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിക്കുക.
Read also : ഇഎസ്‌ഐ വിഹിതം; ജൂൺ 30 വരെ ഒറ്റത്തവണ ഇളവ് നൽകാൻ തീരുമാനം