തൃശൂർ: സംസ്‌ഥാനത്ത് കുതിരാൻ ദേശീയപാതയിലെ രണ്ടാം തുരങ്കം തുറക്കാൻ ഒരുക്കങ്ങളായി. എന്നാൽ തുരങ്കത്തിലേക്കുള്ള സ്‌ഥിരം റോഡിന്റെ നിർമാണം പൂർത്തിയാകാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. അതുവരെയുള്ള ഉപയോഗത്തിന് താൽക്കാലിക റോഡ് നിർമിച്ചിട്ടുണ്ട്. ഇതിലൂടെ വാഹനങ്ങളും കടത്തി വിടാൻ സാധിക്കും.
അതേസമയം തുരങ്കം സ്‌ഥിരമായി തുറക്കണമെങ്കിൽ മികച്ച റോഡ് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ താൽക്കാലിക പാതയിലൂടെ തിരക്ക് കൂടുമ്പോൾ വാഹനങ്ങൾ കടത്തിവിടാനാണ് ആദ്യഘട്ടത്തിൽ തീരുമാനിക്കുക. നിലവിൽ കുതിരാൻ തുരങ്കത്തിന് സമീപത്തായി ഗതാഗത കുരുക്ക് പലപ്പോഴും രൂക്ഷമാകാറുണ്ട്. ഇതൊഴിവാക്കാൻ കൂടിയാണ് രണ്ടാം തുരങ്കം തുറക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.
രണ്ടാം തുരങ്കം തുറക്കുന്നതോടെ ടോൾ പിരിവ് തുടങ്ങാനും സാധ്യതയുണ്ട്. ദേശീയപാതയുടെ നിര്‍മാണം മുഴുവനും പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. രണ്ട് തുരങ്കങ്ങളും തുറക്കുന്നതോടെ തൃശൂർ-പാലക്കാട് റൂട്ടിലെ യാത്രാക്ളേശം പൂർണമായും ഇല്ലാതാകും.
Read also: എടയ്‌ക്കൽ ഗുഹ സംരക്ഷണം; വിദഗ്‌ധ സംഘം ഇന്ന് പഠനം നടത്തും