ഐഎൻഎല്ലിലെ വിഭാഗീയത; സമവായ സാധ്യതകൾ അടയുന്നു

By Staff Reporter, Malabar News
INL-CLASH
Ajwa Travels

കോഴിക്കോട്: ഐഎൻഎല്ലിൽ പ്രശ്‌ന പരിഹാര സാധ്യതകൾ അടയുന്നു. മധ്യസ്‌ഥ ചർച്ചകളിൽ നിന്ന് കാന്തപുരം വിഭാഗം പിൻമാറിയതോടെ ഭിന്നത പരിഹരിക്കാനുള്ള ചർച്ചകൾ വഴി മുട്ടി. ഇരുവിഭാഗവും ഒന്നിച്ചു വന്നാൽ മാത്രമേ ഇനി ചർച്ചക്കുള്ളൂവെന്ന് കാന്തപുരം വ്യക്‌തമാക്കി. ഇതോടെ എല്‍ഡിഎഫില്‍ ഐഎന്‍എല്ലിന്റെ നിലനില്‍പ് തന്നെ അസ്‌ഥാനത്തായി.

ഒന്നിച്ചു പോയില്ലെങ്കില്‍ മുന്നണിയില്‍ സ്‌ഥാനം ഉണ്ടാകില്ലെന്ന് എല്‍ഡിഎഫ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് കാന്തപുരം വിഭാഗം മധ്യസ്‌ഥ ശ്രമം ആരംഭിച്ചത്. ഇരുകൂട്ടരും സമാന്തര ജില്ലാ കമ്മിറ്റികള്‍ വിളിച്ച് ശക്‌തി തെളിയിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളാവുകയായിരുന്നു.

പിളര്‍പ്പിന് മുൻപത്തെ സ്‌ഥിതി തുടരണമെന്നതാണ് കാന്തപുരം വിഭാഗം മുന്നോട്ടുവച്ച നിര്‍ദ്ദേശം. ചര്‍ച്ചയില്‍ അൽപം പുരോഗതി ഉണ്ടായെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്‌ചക്ക് തയ്യാറായിരുന്നില്ല. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും, കാസിം ഇരിക്കൂറിനെ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് മാറ്റണമെന്നുമുള്ള അബ്‌ദുൾ വഹാബിന്റ ആവശ്യം എതിർപക്ഷം തള്ളിയതോടെയാണ് ചർച്ച വഴിമുട്ടിയത്.

Read Also: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണം ഓസ്‌ട്രേലിയയിലേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE