പത്തനംതിട്ട: ശബരിമലയിൽ തുലാമാസ പൂജയും ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സ്പെഷ്യൽ ഓഫീസറായി കെ.എ.പി (Kerala Armed Police) ബറ്റാലിയൻ കമാൻഡൻറ് കെ.രാധാകൃഷ്‌ണനെ നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെഎപി മൂന്നാം ബറ്റാലിയൻ കമാൻഡന്റും അദ്ദേഹത്തെ സഹായിക്കും.
വിർച്വൽ കൃൂ സംവിധാനം ഒക്‌ടോബർ 10 ശനിയാഴ്‌ച രാത്രിയോ ഒക്‌ടോബർ 11 ഞായറാഴ്‌ച രാവിലെയോ പ്രവർത്തനക്ഷമമാകും. ഒറ്റത്തവണ 250 ൽ അധികം പേരെ സന്നിധാനത്തേക്ക് കടത്തി വിടില്ല. വടശ്ശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. മറ്റ് പാതകൾ അടച്ചിടും. പമ്പാനദികളിൽ സ്‌നാനം അനുവദിക്കില്ല. തീർത്ഥാടകരും ഉദ്യോഗസ്‌ഥരും മറ്റ് ജീവനക്കാരും ഉൾപ്പെടെ ആർക്കും തന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കില്ലെന്നും ഡിജിപി അറിയിച്ചു.