ന്യൂഡെല്‍ഹി: മുന്‍ ചീഫ് ജസ്‌റ്റിസ് രഞ്‌ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന തള്ളിക്കളയാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി നിയമിച്ച സമിതി റിപ്പോർട്ടിൽ പറയുന്നു.
ജുഡീഷ്യല്‍ തലത്തിലും ഭരണതലത്തിലും രഞ്‌ജന്‍ ഗൊഗോയി എടുത്ത കര്‍ശന നടപടികളും അസം എന്‍ആര്‍സി കേസിലെ ഗൊഗോയി എടുത്ത കടുത്ത നിലപാടും ഗൂഢാലോചനക്ക് കാരണമാകാമെന്ന് ഐബി റിപ്പോര്‍ട്ട് നല്‍കിയെന്നും സുപ്രീം കോടതി അറിയിച്ചു. രണ്ട് വര്‍ഷം മുമ്പുള്ള പരാതി ആയതിനാല്‍ തുടരന്വേഷണത്തിന് സാധ്യത ഇല്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുന്നു എന്നും സുപ്രീം കോടതി അറിയിച്ചു.
2018ലാണ് കോടതിയിലെ ജീവനക്കാരിയായിരുന്ന യുവതി ജസ്‌റ്റിസ് രഞ്‌ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്.
Read also: പുതുച്ചേരി ലഫ്‌റ്റനന്റ് ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജൻ സ്‌ഥാനമേറ്റു