തൃണമൂലില്‍ പ്രവര്‍ത്തിച്ചതില്‍ ലജ്‌‌ജിക്കുന്നു; സുവേന്തു അധികാരി

By Syndicated , Malabar News
amit-shah-suvendu-adhikari
Ajwa Travels

കൊല്‍ക്കത്ത: കഴിഞ്ഞ 21 വര്‍ഷം തൃണമൂലില്‍ പ്രവര്‍ത്തിച്ചതോര്‍ത്ത് ലജ്‌ജ തോന്നുന്നുവെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ വര്‍ഗിയയോടൊപ്പം പങ്കെടുത്ത പരിപാടിയിലായിരുന്നു തൃണമൂലിനെതിരെ സുവേന്തുവിന്റെ വിമര്‍ശനം. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി നിരസിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് ബിജെപി നമ്മളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ 21 വര്‍ഷം തൃണമൂലില്‍ പ്രവര്‍ത്തിച്ചതോര്‍ത്ത് എനിക്ക് ലജ്‌ജ തോന്നുന്നു. അവരുടെ സംസ്‌കാരത്തില്‍ നിന്ന് ബംഗാളിനെ എത്രയും പെട്ടെന്ന് രക്ഷിക്കണം’, സുവേന്തു പറഞ്ഞു.

തൃണമൂല്‍ ഒരു അച്ചടക്കമുള്ള പാര്‍ട്ടിയല്ലെന്നും ബിജെപിയിലെ പ്രവര്‍ത്തനത്തിലൂടെ അതെന്താണെന്ന് ബംഗാളിലെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുമെന്നും സുവേന്തു പറഞ്ഞു. ബിജെപിക്ക്  മാത്രമെ ബംഗാളില്‍ ഇനിയെന്തെങ്കിലും ചെയ്യാന്‍ കഴിയുള്ളുവെന്നും സുവേന്തു പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരി നവംബര്‍ 27നാണ് മന്ത്രി സ്‌ഥാനം രാജിവച്ചത്. പിന്നീട് ബിജെപി അംഗത്വം സ്വീകരിച്ചു. പശ്‌ചിമ ബംഗാൾ സർക്കാരിലെ ഗതാഗത-ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 294 അംഗ നിയമസഭയില്‍ 200 സീറ്റും പിടിച്ച് മമത ബാനര്‍ജിയെ വെറും പുല്‍ക്കൊടി മാത്രമാക്കി മാറ്റുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചാരണങ്ങളും ബംഗാളില്‍ നടക്കുന്നത്.

Read also: എന്‍ഡിഎക്ക് തിരിച്ചടിയായി കാര്‍ഷിക നിയമം; മുന്നണി വിട്ട് ആര്‍എല്‍പിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE