മുംബൈ: വരുന്ന 25 വര്‍ഷം മഹാരാഷ്‍ട്രയില്‍ ബിജെപി അധികാരത്തിന് പുറത്തു നില്‍ക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്.
ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്ക് ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ദിശ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമാണ് മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും മരണപ്പെട്ട അന്‍വയ് നായിക്കിന്റെയും കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി ഇടപാടുകളെ സംബന്ധിച്ച ആരോപണമെന്നും ശിവസേന കുറ്റപ്പെടുത്തി.
അന്‍വയ് നായിക്കിന്റെ ഭാര്യയും മകളും നീതിക്കായി നിലവിളിക്കുമ്പോള്‍ അന്വേഷണം അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് റാവത്ത് പറഞ്ഞു. നായിക്കിന്റെ കുടുംബത്തിന് നീതി നിഷേധിക്കാന്‍ സമ്മതിക്കില്ലെന്നും വരുന്ന 25 വര്‍ഷത്തേക്ക് ബിജെപിയെ അധികാരത്തിന് പുറത്തു നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കിന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് റിപബ്ളിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ശേഷം സുപ്രീം കോടതി ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചു.
Read also: കോടതിയലക്ഷ്യം; ട്വീറ്റ് പിന്‍വലിക്കില്ല, മാപ്പ് പറയില്ല; കുനാല്‍ കമ്ര