ചെന്നൈ: തനിക്കും കുടുംബത്തിനും ബിജെപി ഭീഷണിയെന്ന് തമിഴ് നടൻ സിദ്ധാർഥ്. തമിഴ്നാട് ബിജെപി പ്രവർത്തകർ തന്റെ മൊബൈൽ നമ്പർ ചോർത്തിയെന്നും 24 മണിക്കൂറിനിടെ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക, ബലാൽസംഗ ഭീഷണികളാണ് വന്നതെന്നും സിദ്ധാർഥ് പറഞ്ഞു.
‘എന്റെ ഫോൺനമ്പർ തമിഴ്നാട് ബിജെപിയും ബിജെപി ഐടി സെല്ലും ചോർത്തി. 24 മണിക്കൂറിനിടെ 500ൽ അധികം കൊലപാതക, ബലാൽസംഗ ഭീഷണി സന്ദേശങ്ങളാണ് തനിക്കും തൻറെ കുടുംബത്തിനും ലഭിച്ചത്. എല്ലാ നമ്പറുകളും (ബിജെപി ബന്ധമുള്ളവയാണ്) പൊലീസിന് കൈമാറി. ഞാൻ നിശബ്‌ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കും’, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്‌തുകൊണ്ട് സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
My phone number was leaked by members of TN BJP and @BJPtnITcell
Over 500 calls of abuse, rape and death threats to me & family for over 24 hrs. All numbers recorded (with BJP links and DPs) and handing over to Police.I will not shut up. Keep trying.@narendramodi @AmitShah
— Siddharth (@Actor_Siddharth) April 29, 2021
‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്’ (ഇവൻ ഇനിയൊരിക്കലും വായ് തുറക്കാൻ പാടില്ല) എന്ന് ബിജെപി പ്രവർത്തകർ ആഹ്വാനം ചെയ്യുന്ന മറ്റൊരു ട്വീറ്റും സിദ്ധാർഥ് പങ്കുവച്ചു. നമ്മൾ കോവിഡിനെ അതിജീവിച്ചേക്കാം എന്നാൽ ഇത്തരക്കാരെ അതിജീവിക്കുമോ എന്നും തന്റെ കുറിപ്പിൽ സിദ്ധാർഥ് കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നിരന്തരം ശബ്‌ദമുയർത്തുന്ന വ്യക്‌തിയാണ് നടൻ സിദ്ധാർഥ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം തന്നെ സിദ്ധാർഥ് നടത്തിയിരുന്നു.
Read also: വാക്‌സിന് എതിരായ വ്യാജ പ്രചാരണം; നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ