വാഷിങ്ടൺ: എണ്ണവിലയിൽ നേരിയ കുറവ്. ക്രൂഡോയിൽ ബാരലിന് 101 ഡോളറായി താഴ്‌ന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷമാണ് വില കുറഞ്ഞത്. ഇതിനിടെ വില നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.
ആഗോള ശേഖരത്തിൽ നിന്ന് കൂടുതൽ എണ്ണ വിപണിയിൽ എത്തിക്കുന്നത് സംബന്ധിച്ച് മറ്റ് രാജ്യങ്ങളുമായും അമേരിക്ക ചർച്ച നടത്തിയിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ചൂഷണത്തിന് ശ്രമിക്കരുതെന്ന് ജോ ബൈഡൻ എണ്ണ കമ്പനികൾക്ക് നിർദ്ദേശം നൽകി. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ് അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്‌ട്ര വിപണിയിൽ ഉയരുന്നത്.
Most Read: മുസ്‌ലീങ്ങൾ രണ്ടാം പൗരൻമാർ, വോട്ടവകാശം നിഷേധിക്കണം; ബിജെപി എംഎൽഎ