മസ്‌ക്കറ്റ്: രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ സ്‌ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഉയർന്നു. ഒക്‌ടോബർ അവസാനം വരെ 47,220 സ്‌ഥാപനങ്ങളാണ് ചെറുകിട, ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റിയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞവർഷം ഒക്‌ടോബർ അവസാനം വരെയുള്ള രജിസ്‌ട്രേഷൻ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 12.9 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ദേശീയ സ്‌ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മസ്‌ക്കറ്റ് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ രജിസ്‌ട്രേഷനും നടന്നിരിക്കുന്നത്. 33.48 ശതമാനം പുതിയ രജിസ്ട്രേഷനുകളാണ് ഇവിടെ നടന്നത്.
വടക്കൻ ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളാണ് രണ്ടും മൂന്നും സ്‌ഥാനത്ത്. ദോഫാർ ഗവർണറേറ്റ് തൊട്ടു പിറകെ നാലാം സ്‌ഥാനത്തുണ്ട്. മസ്‌കറ്റിൽ ഒക്‌ടോബർ അവസാനം വരെ 15,810 സ്‌ഥാപനങ്ങളാണ് പുതുതായി രജിസ്‌റ്റർ ചെയ്‌തത്. വടക്കൻ ബാത്തിനയിൽ 7,456ഉം ദാഖിലിയയിൽ 5,965ഉം സ്‌ഥാപനങ്ങൾ രജിസ്‌റ്റർ ചെയ്‌തു. മുസന്ദമിലാണ് ഏറ്റവും കുറവ് സ്‌ഥാപനങ്ങൾ രജിസ്‌റ്റർ ചെയ്‌തത്. 182 സ്‌ഥാപനങ്ങൾ ഇവിടെ രജിസ്‌റ്റർ ചെയ്‌തു.
Read also: ബഹ്‌റൈനിൽ കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു