ന്യൂഡെല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണനക്ക് എടുക്കുക. കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇത് രണ്ടാംതവണയാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്. അടിയന്തിര പ്രാധാന്യം ഉള്ള കേസ് എന്നാണ് സിബിഐ ആദ്യം കോടതിയില്‍ വാദിച്ചത്. എന്നാല്‍ പിന്നീട് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു. കോടതിയില്‍ ചില രേഖകള്‍ നല്‍കാന്‍ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്.
രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്തകേസില്‍ ഹരജിയുമായി വരുമ്പോള്‍ ശക്‌തമായ വാദങ്ങള്‍ സിബിഐക്ക് ഉണ്ടാകണമെന്ന് കേസ് പരിഗണിച്ച ആദ്യദിവസം ജസ്‌റ്റിസ് യു യു ലളിത് പരാമര്‍ശം നടത്തിയിരുന്നു. സിബിഐയുടെ വാദങ്ങള്‍ ഒരു കുറിപ്പായി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി ബി ഐ അപ്പീല്‍ നല്‍കിയത്.
Read also: കാക്കൂര്‍ സ്‌മാർട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം ആരംഭിച്ചു