തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്ന് മുതൽ ഒൻപതാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി 14ആം തീയതി മുതലാണ് ഈ ക്‌ളാസുകാർക്ക് നേരിട്ട് അധ്യയനം ആരംഭിക്കുക.
ഒൻപതാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്കായി 10ആം തീയതി കഴിഞ്ഞശേഷം അഡീഷനൽ മാർഗരേഖ ഇറക്കും. കോവിഡ് രണ്ടാം തരംഗത്തിനുശേഷം സ്‌കൂൾ തുറന്നപ്പോൾ വിശദമായ മാർഗരേഖ ഇറക്കിയിരുന്നു. അതിനാലാണ് പരാതിയില്ലാതെ അധ്യയനം നടപ്പാക്കാൻ കഴിഞ്ഞതെന്നും, പുതിയ മാർഗരേഖ പ്രകാരമായിരിക്കും ക്‌ളാസുകൾ നടത്തുകയെന്നും മന്ത്രി അറിയിച്ചു.
കൂടാതെ ഈ ക്‌ളാസുകളിലെ അധ്യയനം രാവിലെ മുതൽ വൈകുന്നേരം വരെ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഒപ്പം തന്നെ പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. അതിനായാണ് അധ്യയന സമയം നീട്ടുന്നതെന്നും, പരീക്ഷകൾ സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് ഇന്നലെ മുതൽ 10,11, 12 ക്‌ളാസുകൾക്ക് സ്‌കൂളുകളിൽ അധ്യയനം ആരംഭിച്ചിരുന്നു.
Read also: വലിയങ്ങാടിയിലെ റേഷൻ കടത്ത്; പിന്നിൽ വൻ സംഘമെന്ന് പോലീസ്