തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ച നടപടിക്കെതിരെ പരാതി. ചട്ടങ്ങള്‍ ലംഘിച്ചാണ് ശ്രീറാമിന് മേൽനോട്ട ചുമതല നൽകിയത് എന്നാരോപിച്ച് സിറാജ് ദിനപത്രം മാനേജ്മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
സിറാജ് പ്രതിനിധി എ സൈഫുദ്ദീന്‍ ഹാജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ചീഫ് സെക്രട്ടറി വിപി ജോയി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
തമിഴ്നാട്ടിലെ തിരുവൈഗ നഗര്‍, എഗ്‌മോർ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണച്ചുമതല നല്‍കിയത്. 2019 ആഗസ്ററ് മൂന്നിനാണ് ഐഎഎസ് ഉദ്യോഗസ്‌ഥനും ഡോക്‌ടറുമായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെടുന്നത്.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് ഇത്തവണ 2.74 കോടി വോട്ടർമാർ