കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പൊതുജനങ്ങൾ അടക്കം പ്രക്ഷോഭത്തിനിറങ്ങിയ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെരാജിവെച്ചു. പ്രസിഡണ്ട് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു.
ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വെക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ നേരത്തെ അറിയിച്ചിരുന്നു. ഈ സര്‍ക്കാര്‍ രാജിവെച്ചാല്‍ സാമ്പത്തിക മേഖല തിരിച്ചുവരുമെന്നാണ് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലെ ജനകീയ പ്രതിഷേധത്തെ തടയാന്‍ കർഫ്യു പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജനവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അവസാനം വരെ പോരാടുമെന്നും ജനങ്ങളുടെ വികാരം ഭരണകൂടം ഉള്‍ക്കൊള്ളണമെന്നും സജിത്ത് പ്രേമദാസ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ രാജി.
Most Read: ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം