ശ്രീനിവാസൻ വധക്കേസ്; അഗ്‌നിരക്ഷാ സേന ഉദ്യോഗസ്‌ഥൻ ജിഷാദിനെ കസ്‌റ്റഡിയിൽ വാങ്ങും

By Staff Reporter, Malabar News
sanjith-murder
Ajwa Travels

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ അഗ്‌നിരക്ഷാസേന ഉദ്യോഗസ്‌ഥൻ ജിഷാദിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. സഞ്‌ജിത്ത്‌ കൊലക്കേസിലും ജിഷാദിന് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനു ശേഷമാകും സഞ്‌ജിത്ത്‌ കൊലക്കേസിലെ അറസ്‌റ്റ് രേഖപ്പെടുത്തുക.

ശ്രീനിവാസൻ, സഞ്‌ജിത്ത്‌ കൊലക്കേസുകളിൽ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ച് കൊലയാളികൾക്ക് കൈമാറുകയും, വേണ്ട നിർദേശങ്ങൾ നൽകി എന്നുമാണ് പോലീസ് കണ്ടെത്തൽ. ജിഷാദുമായി പോലീസ് ഇന്നലെ തെളിവെടുത്ത് നടത്തി.അറസ്‌റ്റിന് പിന്നാലെ, ജിഷാദിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

കോങ്ങാട് ഫയര്‍ഫോഴ്‌സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. 2017ലാണ് പ്രതി ഫയർഫോഴ്‌സ് സര്‍വീസില്‍ കയറുന്നത്. 14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.

Read Also: മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ; ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE